"അവിടെ ആയിരിക്കുമ്പോള്‍ അവള്‍ക്ക് പ്രസവസമയമടുത്തു ,അവള്‍ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചയില്‍ പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്ക് സ്ഥലം ലഭിച്ചില്ല "
( ലുക്ക:2:6-7 )
രണ്ടായിരമാണ്ടുകൾക്കുമിപ്പുറം വീണ്ടും കിനിഞ്ഞിറങ്ങുന്ന മഞ്ഞും ഇലപൊഴിയുന്ന ശിശിരവും ലോകത്തെ മുഴുവന്‍ ഒരു കാലിത്തൊഴുത്തിലെ ഭാഗ്യജനനത്തിന്റെ ചിന്തകളിലേയ്ക്ക് ചുരുക്കുകയാണ്. വല്ലാത്തൊരു (പകാശവും ഉൾക്കാഴ്ച്ചയുമാണ് ആ ജനനം സമ്മാനിച്ചിട്ടു പോകുന്നത് . (കിസ്തുമസ്- അതൊരു ഓർമ്മപ്പെരുന്നാളാണ്, ഒരിക്കല്‍ നിലച്ചുവെന്നു കരുതിയ ദൈവസ്നേഹം തൂമഞ്ഞിന്റെ (പഭയോടുകൂടി ലോകത്തിലേക്ക് ഇറങ്ങി വന്ന നനവുള്ള ഓർമകളും മേഘക്കീറിനപ്പുറമുള്ള ലോകത്തു നിന്ന് "സ്നേഹം" ദൈവത്തെ മനുഷ്യനാക്കിയ ചരിത്രവുമൊക്കെയാണ് ഓരോ (കിസ്തുമസിനും നമ്മെ ഓർമിപ്പിക്കാനുള്ളത്...
പ്രിയരേ ,
പാട്ടിന്‍ ഈണത്തില്‍ വിണ്ണിന്‍ മാലാഖമാര്‍
നൃത്തം വെക്കുന്ന ഈ പുണ്യരാവില്‍...
നിലാവു ചുംബിച്ചു ഉണര്‍ത്തുന്ന നക്ഷത്രങ്ങളാല്‍
നിറഞ്ഞു നിലക്കുന്ന ഡിസംമ്പറിന്‍റെ
പുണ്യമായ ദിനം ..
#ക്രിസ്തുമസ്...
എല്ലാ പ്രിയ കൂട്ടുകാര്‍ക്കും
പ്രത്യാശയുടെ, സ്നേഹത്തിന്‍റെ,
സാഹോദര്യത്തിന്റെ ഒരായിരം ക്രിസ്തുമസ് ആശംസകള്‍ നേരുന്നു .
സ്നേഹപൂര്‍വ്വം .,
അഡ്മിന്‍ ടീം
No comments:
Post a Comment